Saturday, October 22, 2011

മറക്കാതിരിക്കാന്‍


പുറം തിരിഞ്ഞു നില്‍ക്കുന്നോരെ
അകം തിരഞ്ഞു നോക്കുക നിങ്ങളാ
കാല്പാടുകളും കല്‍പ്പടവുകളും
തണലേകിയ മരങ്ങളും തളര്‍ന്നോടി-
യണഞ്ഞോരത്താണികളും

കറയില്ലാതെ അറിയുക
നിങ്ങളാ കലര്‍പ്പില്ലാത്ത സ്നേഹത്തെ
നോവിക്കാതെ നോക്കുക നിങ്ങളാ
നോവിന്‍പര്‍വ്വം നിങ്ങള്‍ക്കായ് കയറിയവരെ


മറക്കാതിരിക്കുക
ഒന്നു
ചിരിക്കാനെങ്കിലും, ഒന്നിനുമേതിനും
കുറവില്ല നിങ്ങള്‍ക്കെങ്കിലുമീ
നീര്‍ക്കുമിളപോലുള്ള ജീവിതത്തില്‍
ഒരാശ്വാസമായ് മാറട്ടെയാ ചിരി

ഈയിടെ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത - ഒരുകാലത്ത്‌ തമിഴ്‌ സിനിമയില്‍ ജ്വലിച്ചു നിന്നിരുന്ന ഹാസ്യതാരത്തിനു ഭക്ഷണം പോലും നിഷേധിക്കുന്ന മകനും കുടുംബവും. ഭക്ഷണം തന്നാല്‍ പരാതി ഇല്ലെന്നും ആ പാവം പറയുന്നു.

വൃദ്ധര്‍, വൃദ്ധദിനം എന്നു പറയുന്നതുപോലും ശരിയാണെന്ന് തോന്നുന്നില്ല. നമുക്ക് മുന്‍പ് നടന്നവര്‍. അതല്ലേ ശരി. നാളെ നമ്മളും അവര്‍ നടന്ന വഴിയിലൂടെ അവിടെ എത്തും. ഓര്‍ത്താല്‍ നന്ന്.