Wednesday, November 25, 2015

നിറവ്


നീലവാനിലെ വെണ്മേഘങ്ങളിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേ എന്റെ കൂടെ ഒഴുകി നടക്കുവാന്‍
മുറ്റത്തെ ചെമ്പനീര്‍ പൂവിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേ എല്ലാം മറക്കുമാമെന്‍ ഗന്ധമൊന്നു നുകരുവാന്‍ 

മധുരമാം പാടും കുഞ്ഞിക്കുരുവിയിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേ നിനക്കിഷ്ടമാമെന്‍ ചിലക്കലൊന്നാസ്വദിക്കാന്‍
വഴിയിലെ പവിഴമല്ലിയിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേ അരികിലേക്കെന്നഴക് കാണുവാന്‍

ആര്‍ത്തുപ്പെയ്യുന്ന മഴയിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേയെന്‍ മഴച്ചാര്‍ത്തില്‍ നനഞ്ഞു കയറുവാന്‍
ദൂരെ കാണുമാ മലനിരകളും ചോദിപ്പൂ
വരുന്നില്ലേ എന്നും വരാറുള്ളോരാ ദൂരക്കാഴ്ചയ്ക്കായ്

പണ്ടൊട്ടു മനോഹരിയാം പുഴയിന്നെന്നോട് ചോദിപ്പൂ
വരുന്നില്ലേയെന്‍ അവസ്ഥ കണ്ടുപരിതപിക്കുവാനെങ്കിലും
പുലര്‍കാല മഞ്ഞിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേയെന്‍ കുളിരിന് കുളിര്‍മയേകുവാന്‍

മധുനുകരും പൂമ്പാറ്റയിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേയെന്‍ വര്‍ണപ്രപഞ്ചം കാണുവാന്‍
തൊടിയിലെ ചേമ്പിലയുമിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേയെന്നില്‍ പളുങ്കുമണികള്‍ തീര്‍ക്കുവാന്‍

വരുന്നുണ്ട് വരുന്നുണ്ട് എല്ലായിടത്തുമെന്നാലി-
ന്നാദ്യം കാണട്ടെ നിറവിലെ ഒരു ദീപക്കാഴ്ച്ച

വൃശ്ചികക്കാറ്റിന്റെ കുട്ടിക്കുറുമ്പിന് മകരമഞ്ഞിന്റെ ആശംസകള്‍.