Tuesday, September 8, 2009

പൂത്തുമ്പി


നീലവാനിലൊരു പൂത്തുമ്പി വീണ്ടും
തത്തിക്കളിക്കുന്നു കൊഞ്ചിടുന്നു എല്ലാം
മറന്നതിന്‍ ചിറകുകള്‍ വിടര്‍ത്തി
മെല്ലെ മെല്ലെ പൊങ്ങിടുന്നു

ആനന്ദ നിര്‍വൃതിയില്‍ ഒരു നിമിഷം
വെറുതെ കണ്ണടച്ചിരുന്നപ്പോഴുംകണ്ടു-
ഞാനാ തുമ്പിതന്‍ തൂവര്‍ണവും പിന്നെയാ
കേട്ടതോ കൊഞ്ചലുകളും

എന്തിനായ്‌ പോകുന്നു നീ അങ്ങ് ദൂരെ
ഇങ്ങടുത്തുവരൂ ഞാന്‍ കാണിച്ചുതരാമാ
പൂനിലാവും മാനസ പൊയ്കയും
കാണാത്ത പൊയ്ക തന്‍ തീരം കൊതിച്ചോ നീ

കല്ലെടുത്താടാന്‍ കൊതിക്കുന്ന തുമ്പിയെ
മധുചഷകംനിരത്തി ഞാന്‍ കാത്തിരിന്നു
വരുമെന്ന് മോഹിച്ചിരുന്നു, ഒരിക്കലുമാ തുമ്പി
വരില്ലെന്നറിഞ്ഞിട്ടും വെറുതെ

ഒരു തുള്ളി ജലത്തിനായ്‌ കേഴുന്ന വേഴാമ്പല്‍ പോലും
ദാഹജലം കിട്ടാതെ ഉഴന്നുലഞ്ഞീടുമ്പോള്‍മോഹ -
പക്ഷികള്‍ക്കായ് തീര്‍ത്തൊരു കൂട്ടില്‍
ഹോമിക്കയാണോ ഈ കൊച്ചു ഹൃദയത്തെ

പുതുവര്‍ണക്കള്‍ക്കായാ തുമ്പി വാനിലേക്ക്
ഉയര്‍ന്നാഞ്ഞുവെങ്കിലും ഗതി മാറിയ കാറ്റിലിന്നാ
കൊച്ചു തുമ്പി വഴിതെറ്റി എന്നിലേക്കെത്തീടുവാന്‍
വെറുതെ കൊതിക്കുന്നു ഞാന്‍

കൊതിച്ചപോല്‍ തുമ്പിയെ ആനയിച്ചെന്റെ
അടുത്തേക്കാ ഗതി മാറ്റി കാറ്റെങ്കിലും അടുത്തെത്തും
മുമ്പ് വീണ്ടും മറ്റൊരു കാറ്റില്‍ ഗതി മാറി ഉയര്‍ന്നു പൊങ്ങി-
പോയ് ആ പൂത്തുമ്പിയും എന്റെ സ്വപ്നങ്ങളും

എത്തിപിടിക്കാന്‍ കൈകളുണ്ടായിട്ടുപോലും മരവിച്ചു-
പോയെന്‍ കൈകളിന്നു എത്തിപിടിക്കാന്‍ കഴിയാതെ