Friday, March 13, 2009

കര്‍മം



അന്നവള്‍ അവനോടു ചൊല്ലി ഞാനും വരുന്നു സൂര്യോദയം കാണാന്‍
നിനക്കേറ്റം ഇഷ്ടപ്പെട്ട നിന്റെ ഉറക്കം നഷ്ടപ്പെടില്ലേ എന്ന് അവനും
എങ്കിലും ഇന്നു വരാതിരിക്കാന്‍ കഴിയില്ല എന്നവളും
ഇന്നെന്താ ഇത്ര പ്രത്യേകത എന്നവനും
ചോദിച്ചു ചോദിച്ചു നേരം പോയതല്ലാതെ
അവര്‍ ഇരുവരും അന്നവിടെ പോയില്ല
സൂര്യന്‍ അസ്തമിക്കും വരെ തുടര്‍ന്നു വാഗ്വാദം.
ഇന്നും സൂര്യന്‍ തുടരുന്നു തന്റെ കര്‍മം, അവരും.



വരും. വരാതിരിക്കില്ല.


വരാമെന്ന് പറഞ്ഞിട്ടാ വരവൊന്നും കാണാതെ

വിരഹിണിയായ് കാത്തിരിപ്പൂ ഞാനീ വാകമരച്ചോട്ടില്‍ ഏകയായ്,

വരുമെന്നോര്‍ത്തിരുന്നു ഞാനെങ്കിലും വരവിന്‍ സങ്കല്‍പ്പങ്ങള്‍ ഒന്നും കണ്ടില്ല ഞാനെങ്കിലും

ആ വരവിന്‍ വരവേല്‍പ്പുമായ് കാത്തിരിപ്പൂ ഞാനീ വരമ്പിന്‍ ഓരത്ത്

വരുമെന്നെനിക്ക് ഉറപ്പുണ്ട്, വന്നിട്ടെന്നെ വരിഞ്ഞു മുറുക്കി ശ്വാസംമുട്ടിച്ചൊരാ

വായുതന്‍ ഗന്ധത്തില്‍ അമര്‍ന്നു വിരിച്ചിടട്ടെ എന്റെയാ സൌപര്‍ണിക

വാസന തൈലം പൂശി വാലിട്ടു കണ്ണെഴുതി ഓട്ടു വാല്‍ക്കണ്ണാടിയുമായ്‌ ,

വൃശ്ചികക്കാറ്റിന്‍ കൂട്ടിനായ് വിറയാര്‍ന്നോരെന്‍ കൈവിരല്‍ തുമ്പില്‍

വാടാമല്ലി പൂക്കളാല്‍ കോര്‍ത്തൊരു വരണമാല്യവുമായ് കാത്തിരിപ്പൂ-

ഞാന്‍ വസന്തത്തിന്‍ വര്‍ണഭേദങ്ങള്‍ക്കൊപ്പം.

വിഷാദമാമെന്‍ മുഖത്തില്‍ വിടരുന്ന ഭാവമാറ്റങ്ങള്‍ക്കൊപ്പം

വീഴുന്ന കാറ്റിലെന്‍ കുറുനിരകള്‍ മാടി വിളിച്ചീടുന്നു മമ മാരന്‍ വരുമെന്ന പ്രതീക്ഷയില്‍

വിരിച്ചിടുന്നുവാ സപ്രമഞ്ചകട്ടില്‍ തന്‍ ചുളിവൊട്ടും മാറാത്തൊരാ വിരിപ്പിന്റെ അറ്റത്തില്‍

പിടിച്ചിരിക്കുന്നു ഞാനും, മറ്റൊരറ്റത്തോ പിടിച്ചിരിക്കുന്നു നീയും